Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ഡെല്‍ഹി പ്രതിഷേധം ചില യാഥാര്‍ത്ഥ്യങ്ങള്‍

[ജയരാജ്]
കുറച്ചു ദിവസങ്ങളായി നമ്മുടെ മാധ്യമങ്ങളില്‍ റിപ്പോര്‍ട് ചെയ്യപ്പെടുന്ന ബലാത്സംഗ കേസുകളുടെ എണ്ണം പെരുകുകയാണ്,  പെട്ടെന്നുണ്ടായ ഒരു വേലിയേറ്റമായി ഇതിനെ കാണാന്‍ സാധിക്കില്ല. കാലാകാലങ്ങളായി ഇതുപോലെയുള്ള, ഒരു പക്ഷെ ഇതിലും ഭീകരങ്ങളായ ആക്രമണങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നവരാണു ഭാരതീയ സ്ത്രീ സമൂഹമെന്നുള്ളതു നിസ്തര്‍ക്കമായ കാര്യമാണ്. തെളിയിക്കപ്പേടാത്തതും, തെളിഞ്ഞിട്ടും, അധികാരത്തിന്റെയും, പണത്തിന്റെയും മറവില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തതുമായ എത്രയോ കേസുകള്‍?. പത്രങ്ങളും, മാധ്യമങ്ങളും ഇന്നത്തോളം പ്രചാരമില്ലാതിരുന്ന കാലത്തു നടന്ന പീഡനങ്ങളൊക്കെയും ആരുടെയും ശ്രെദ്ധയില്പെടാതെയും, പ്രതിഷേധത്തിനിട കിട്ടാതെയും കാല യവനികക്കുള്ളില്‍ മറഞ്ഞിരിക്കാം.  കാശ്മീർ, മണിപ്പൂർ പോലുള്ള അതിർത്തി പ്രദേശങ്ങളിലും, പിന്നോക്ക ആദിവാസിമേഖലകളിലുമൊക്കെ ഇന്നും സ്ത്രീകളും, കുട്ടികളും അനുഭവിക്കേണ്ടി വരുന്ന കൊടിയ യാതനകളും, മനുഷ്യാവകാശ ലംഘനങ്ങളും  മാധ്യമങ്ങൾക്കു ഇന്നൊരു വാർത്തയേ അല്ലാതായിരിക്കുന്നു.

ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക നിയമമായ AFSPA (Armed Forces (Special Powers) Act, 1958) പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 16 വർഷമായി  ഇറോം ഷർമിള മണിപ്പൂരില്‍ നടത്തിവരുന്ന നിരാഹാരസമരവും ഇതിനോട് ചേർത്തു വായിക്കേണ്ട ഒരു സംഗതിയാണ്. സ്ത്രീ സുരക്ഷിതത്ത്വത്തിനും, മനുഷ്യാവകാശ സംരക്ഷണത്തിനും ഭീഷണിയായി നില കൊള്ളുന്ന ഇതു പോലെയുള്ള നിയമങ്ങള്ക്കെതിരെ, വര്‍ഷങ്ങളോളം ജലപാനം നടത്താതെ ശക്തമായി പ്രതിഷേധിക്കുന്ന ഈ ധീര വനിതയ്ക്ക് നാം അര്‍ഹമായ പരിഗണന കൊടുത്തിട്ടുണ്ടൊ എന്നുള്ളതു ഒരു പക്ഷെ സ്ത്രീ സുഹ്രുത്തുക്കളെങ്കിലും ചിന്തിക്കേണ്ടതുണ്ട്.

അതു പോലെ തന്നെ, രാജസ്ഥാനില്‍ ശൈശവ വിവാഹത്തിരെ ബോധവല്കരണം നടത്തിയതിന്റെ പേരിൽ ഗ്രാമസേവികയായിരുന്ന ബന്വാരി ദേവിയെ ബലാൽസംഗം ചെയ്തവർ ഇന്നും സമൂഹത്തിൽ മാന്യന്മാരായി വിലസുകയല്ലേ?. പ്രതികളെല്ലാം ഉയർന്ന ജാതിക്കാരായതിനാൽ അവർ ബന്വാരി ദേവിയെ സ്പർശിച്ചിട്ടുണ്ടാവില്ല, അതിനാൽ ബലാൽസംഗം നടന്നിട്ടില്ല എന്നായിരുന്നത്രെ കോടതിയുടെ കണ്ടെത്തല്‍!!!! ഇതിനെതിരെയുള്ള അപ്പീൽ വിധി കാത്തു കിടക്കാൻ തുടങ്ങിയിട്ടു 20 വർഷം കഴിയുന്നു!! ഇതു പോലെ അറിയപ്പെട്ടും അറിയപ്പെടാതെയും എത്രയോ സഹോദരിമാർ നമുക്കിടയിൽ നീതി നിഷേധിക്കപ്പെട്ടു കഴിയുന്നു. കേരളത്തിലെ ആദിവാസി ഊരുകളിൽ കൂടി വരുന്ന അവിവാഹിതകളായ അമ്മമാരുടെ എണ്ണം കാണിക്കുന്നതും മറ്റൊന്നല്ല.
This chemical leads for cipla cialis canada the damage of nerves that transport blood to the penis and most people use some medications to cure this issue. Erectile dysfunction is one of those delicate subjects men often hesitate to talk about, but it has far-reaching consequences because it can affect their relationships and overall well-being. viagra tablet price Consuming one of such medicines does not however have to cialis for sale india mean the dreaded trip to the surgery. cialis generico canada The kind of therapy can even take care of male enhancement both physically and psychologically.
സ്ത്രീകൾ നേരിടുന്ന ലൈംഗിക പീഡനങ്ങൾക്കൊരറുതി വരുത്തണം എന്നുള്ള കാര്യത്തിൽ രണ്ടഭിപ്രായമില്ല. അതു പക്ഷെ  സമൂഹത്തിന്റെ ഉപരിവർഗ്ഗത്തിൽ മാത്രമായി ഒതുങ്ങരുതെന്നു മാത്രം. ദില്ലി മെട്രോ സിറ്റിയിൽ, ഒരു മെഡിക്കൽ വിദ്യാർഥിനിക്കു നേരിട്ട ക്രൂരതക്കെതിരേ തോന്നിയ അതേ രോഷവും, പ്രതിഷേധവും, അട്ടപ്പാടിയിലെ ഒരു ആദിവാസി ബാലികക്കു നേരിട്ടാലും, പ്രകടിപ്പിക്കാൻ തയ്യാറാവണം. എങ്കില്‍ മാത്രമേ പുരുഷ കേന്ദ്രീക്രുത സമൂഹത്തില്‍ നിന്നുള്ള വിവേചനങ്ങളില്‍ നിന്നും, അതിക്രമങ്ങളില്‍ നിന്നും, ജാതി മത വ്യത്യാസങ്ങള്‍കതീതമായി സ്ത്രീ എന്ന നിലക്കുള്ള അതിജീവനവും, അതിലൂടെയുള്ള സാമൂഹിക തുല്യതയും സാധ്യമാകുകയുള്ളു.

ഇതുവരെ ഉണ്ടായിട്ടുള്ള പ്രതിഷേധങ്ങൾക്കൊക്കെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ലേബലിൽ ഒതുങ്ങി ആയുസെത്താതെ ഒടുങ്ങാനായിരുന്നു വിധി.. പുതു തലമുറയുടെ പ്രതിഷേധങ്ങളും, സമര രീതികളുമൊക്കെ ഇതിനൊരപവാദമായിരിക്കട്ടെ എന്നു പ്രതീക്ഷിക്കുന്നു. ദില്ലിയില്‍ തുടങ്ങിയ ജനകീയ പ്രതിഷേധം കേവലം ഒരു കേസിലോ, ഒരു വിധിയിലോ ഒതുങ്ങാതെ, രാഷ്ട്രീയ, പ്രാദേശിക, ജാതി, മത വ്യത്യാസങ്ങള്‍കതീതമായി സമൂഹത്തിലെ നാനാ തുറയിലുമുള്ള  പീഡിത സ്ത്രീ സമൂഹത്തിന്റെ പ്രതിഷേധ സ്വരമായി മാറട്ടെ!!!!.

 

Tagged as: ,

Leave a Reply