Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ആംസ്റ്റര്‍ഡാമിലെ സുന്ദരി

[മഹേഷ്‌ വിജയന്‍]

 ആംസ്റ്റര്‍ഡാം സെന്ട്രലിനു സമീപം , കനാലിനു ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ചെറിയ തെരുവില്‍, ചുവന്ന സന്ധ്യാ വിളക്കുകള്‍തെളിഞ്ഞു തുടങ്ങിയ സമയം ഞാന്‍മുറിയില്‍നിന്നും പുറത്തിറങ്ങി. ക്യാമറ കൂടെ കരുതുന്നത് അപകടകരമാണ് എന്ന് തോന്നിയതിനാല്‍, ഒരു നിമിഷം ശങ്കിച്ചശേഷമാണ് രണ്ടും കല്‍പ്പിച്ചു ക്യാമറ എടുത്തു ജാക്കറ്റിനുള്ളില്‍വെച്ചത്.

പുറത്തു നല്ല തണുപ്പുണ്ടായിരുന്നു ..

രാത്രിയില്‍ഒരുപക്ഷേ മഞ്ഞു പെയ്തേക്കുമെന്ന് തോന്നി ..

റോഡിന്റെ നടുക്കുള്ള പാളങ്ങളിലൂടൊഴുകി നീങ്ങുന്ന ട്രാമുകളും അവയെ കടന്നു പോകുന്ന വാഹനങ്ങളും അപ്പോഴും എന്നിലെ കൌതുകത്തെ തെല്ലും ശമിപ്പിച്ചിരുന്നില്ല .

അര മണിക്കൂര്‍നടന്നു കാണും .

ചുവന്ന ജാലകങ്ങളില്‍പലതിലും വെളിച്ചം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു . ജാലക വാതില്‍ക്കല്‍നിന്ന് ഏതൊക്കെയോ സുന്ദരികള്‍ചിരിച്ചു കാണിക്കുന്നു. ചിലര്‍ മാടി വിളിക്കുന്നു. പൊടുന്നനെ ഒരു പുഞ്ചിരി എന്നെ പിടിച്ചു നിര്‍ത്തി. എന്റെ മുന്നില്‍ആ വലിയ ജാലകം ഉള്ളിലേക്ക് തുറക്കപ്പെട്ടു.

“ഡു യു വാണ്ട്‌ടു കം ഇന്സൈഡ് ? ” സ്വര്‍ണ്ണ നിറമാര്‍ന്ന നീണ്ട തലമുടി മുന്നിലെക്കെടുത്തിട്ട് പകുതി മാറ് മറച്ചു കൊണ്ട് അവള്‍ചോദിച്ചു .

“ഹൌ മച്ച് ? ” ഞാന്‍തിരക്കി.

“ഫിഫ്റ്റി യൂറോസ് ”

“ഹൌ ലോംഗ് ? ”

“ഫോര്‍ട്വന്റി മിനുറ്റ്സ് ”

അവളുടെ വായില്‍ നിന്നും പുറത്തേക്കു വന്ന ഹാഷിഷ് അടങ്ങിയ പുകയിലയുടെ രൂക്ഷ ഗന്ധം എന്നില്‍മടുപ്പുളവാക്കിയപ്പോള്‍ വീണ്ടും നടന്നു…

ചുവന്ന തെരുവില്‍സഞ്ചാരികളുടെ വരവ് തുടങ്ങിയിരുന്നു .

കനാലിലൂടൊഴുകി നീങ്ങുന്ന വെള്ള നിറമുള്ള വാത്തക്കൂട്ടങ്ങളുടെ കരച്ചില്‍കൊണ്ട് അവിടെങ്ങും ശബ്ദമുഖരിതമായിരുന്നു.

ബനാന ബാറില്‍കയറി , ഹെനികന്‍ബിയര്‍കഴിച്ചു ഒരു മണിക്കൂര്‍നഗ്ന നൃത്തവും ആസ്വദിച്ച് പുറത്തിറങ്ങി വീണ്ടും മുന്നോട്ടു നടന്നപ്പോള്‍, ഒരിടത്ത് ഞാന്‍തേടുന്ന പേരും ഫോണ്‍നമ്പരും എഴുതി വെച്ചിരിക്കുന്നത് കണ്ടു. അകത്തേക്ക് കയറി ചെന്നപ്പോള്‍ പ്രായമായ ഒരു സ്ത്രീ എന്നെ സ്വാഗതം ചെയ്തു.

“നിങ്ങള്‍വിളിച്ചിരുന്നു അല്ലെ ? ”

“അതെ ഞാന്‍വിളിച്ചിരുന്നു . ”

“വരൂ .. ”

മറ്റൊരു മുറിയിലേക്ക് ഞാന്‍ആനയിക്കപ്പെട്ടു .

“ഇരിക്കൂ . ”

അവര്‍സ്പാനീഷില്‍എന്തോ ഉറക്കെ പറഞ്ഞു. കാണാന്‍കൊള്ളാവുന്ന നാല് ചെറുപ്പക്കാരികള്‍ഇറങ്ങിവന്ന് എന്നെ ചിരിച്ചു കാണിച്ചു.

“നിനക്ക് ആരെയാണ് ഇഷ്ടപ്പെട്ടത് ?” എന്നെ സാകൂതം വീക്ഷിച്ചു കൊണ്ട് അവര്‍ചോദിച്ചു .

“ക്ഷമിക്കണം . ഇവരെല്ലാം സുന്ദരികള്‍തന്നെ . പക്ഷെ , ഇന്നൊരു രാത്രി എന്റെ കൂടെ ശയിക്കാന്‍അതിസുന്ദരിയായ ഒരു പെണ്ണിനെ ആണ് ഞാന്‍തേടുന്നത് .”

“അതിസുന്ദരി ? ”

“അതെ…”

“അതിനു നീ കൂടുതല്‍പണം ചിലവാക്കേണ്ടിയിരിക്കുന്നു.”

“ഞാന്‍തയ്യാറാണ്. എത്ര വേണം?”

ആ നാല് പെണ്ണുങ്ങളെയും മടക്കി അയച്ച ശേഷം അല്പം ആലോചനയിലാണ്ട് അവര്‍ പറഞ്ഞു.

“നാനൂറു യൂറോ ”

“ഞാന്‍തയ്യാറാണ്” അവരുടെ കണ്ണുകളില്‍നിന്നും ദൃഷ്ടി മാറ്റാതെ ഞാനറിയിച്ചു.

എന്നോട് സോഫയില്‍ഇരിക്കാന്‍ആവശ്യപ്പെട്ട ശേഷം അവര്‍ അകത്തേക്ക് കയറിപ്പോയി. അല്പം കഴിഞ്ഞപ്പോള്‍അവര്‍ആരോടോ ഉറക്കെ സംസാരിക്കുന്നതും ദേക്ഷ്യപ്പെടുന്നതും കേട്ടു. ഏതാനും നിമിഷങ്ങള്‍കൂടി കഴിഞ്ഞപ്പോള്‍അവര്‍അവളെയും കൂട്ടിക്കൊണ്ടു എന്റടുത്തു വന്നു പരിചയപ്പെടുത്തി.

“മിസ്‌ടാനിയ”

ഞാന്‍ അവളുടെ കൈ പിടിച്ചു കുലുക്കി. അവള്‍നല്ല രീതിയില്‍വസ്ത്രധാരണം ചെയ്തിട്ടുണ്ടായിരുന്നു.

ആരെയും ആകര്‍ഷിക്കുന്ന ഒരു ഭാവം അവളില്‍ ഉറങ്ങിക്കിടന്നിരുന്നു.

അവളുടെ പുഞ്ചിരിയും വെളുത്ത ശരീരത്തിന്റെ വടിവൊത്ത രൂപഭംഗിയും ചാരനിറമാര്‍ന്ന കൃഷ്ണമണിക്ക് നടുവില്‍ചെറിയ കറുത്ത പൊട്ടുള്ള കണ്ണുകളും കറുത്ത നീണ്ട തലമുടിയും എന്നെ കീഴ്പ്പെടുത്തിയിരുന്നു.

നൂറു യൂറോയുടെ നാല് നോട്ടുകള്‍എണ്ണി കയ്യില്‍കൊടുത്തപ്പോള്‍അവരുടെ കണ്ണുകള്‍തിളങ്ങി. പിന്നെ, ടാനിയയെ ചേര്‍ത്ത് പിടിച്ചു അവളുടെ ചാരക്കണ്ണില്‍‍നോക്കി മുറിയിലേക്ക് നടന്നു നീക്കിയപ്പോള്‍അവര്‍പിറകില്‍നിന്നും ചിരിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു.

“ആസ്വദിക്കൂ.. നിനക്ക് ഇന്നത്തെ മദ്യം എന്റെ വക..”

പക്ഷെ അപ്പോഴും ഞാനറിഞ്ഞിരുന്നില്ല, ആ രാത്രി എനിക്ക് വേണ്ടി മാറ്റിവെച്ച നാടകീയവും ഭയനാകവുമായ രംഗങ്ങളെക്കുറിച്ച് .

“ഇത് നിന്റെ മുറിയാണോ ? ”

“അല്ല. ഇത് അതിഥി കള്‍ക്കുള്ള ഒരു വിശിഷ്ട മുറിയാണ് ”

ചെറുതെങ്കിലും ആ മുറി മനോഹരമായി അലങ്കരിച്ചിരുന്നു. ഒരു കട്ടിലും ചെറിയൊരു മേശയും അതിനു ചുറ്റും നല്ല രണ്ടു കസേരയും ഇട്ടിരുന്നു. ഒരു ഭാഗത്ത്‌ഒരു വലിയ കണ്ണാടിയും അതിനു മുന്നില്‍കുറെ മേയ്ക്കപ്പ് സാധനങ്ങളും അടുക്കി വെച്ചിരുന്നു. ബാല്ക്കണിയിലേക്ക് തുറക്കുന്ന ചെറിയൊരു വാതിലും എന്റെ ദൃഷ്ടിയില്‍ പെട്ടു. അവിടെ നിന്നും നോക്കിയാല്‍ആ തെരുവ് മൊത്തം കാണാമെന്നു തോന്നി.

“നിനക്കെന്താണ് കുടിക്കാന്‍വേണ്ടത് ? ” അവള്‍തിരക്കി.

“ഞാന്‍ ബിയറും വൈനും മാത്രമേ കഴിക്കുകയുള്ളൂ..”

എന്റെ മുന്നില്‍വന്നു നിന്ന്, ഇരു തോളുകളിലും കൈകള്‍കൊണ്ട് പിടിച്ചു കുലുക്കി, കണ്ണുകളിലേക്കു ഉറ്റു നോക്കി അവള്‍ പറഞ്ഞു

“ചുരുങ്ങിയ പക്ഷം അല്പം റം എങ്കിലും നീ കഴിക്ക. അല്ലെങ്കില്‍ഈ തണുപ്പിനു മുന്നില്‍നീ തോറ്റുപോകും”

“നിന്റെ ഇഷ്ടം” എനിക്ക് നിഷേധിക്കാന്‍കഴിഞ്ഞില്ല. ഞാനിട്ടിരുന്ന ജാക്കറ്റ് അവള്‍മെല്ലെയഴിച്ചെടുത്തു ഹാംഗറില്‍തൂക്കിയപ്പോള്‍ഞാന്‍ പറഞ്ഞു.

“നീ വളരെ മനോഹരിയാണ്..”

“അതെനിക്കറിയാം.”

എടുത്തടിച്ച പോലുള്ള ആ മറുപടി എന്നെ അല്‍പനേരം നിശബ്ദനാക്കി.

അവള്‍പോയി ഡ്രിങ്ക്സും കോക്കും ഒരുതരം ചിപ്സും കൊണ്ടുവന്ന് മേശമേല്‍വെച്ചു. നിശാവസ്ത്രം ധരിച്ച് , മാദക ഭംഗിയോടെ അവള്‍എനിക്കഭിമുഖമായിരുന്നു ചിയേഴ്സ് പറഞ്ഞു.

“നീ ഇന്ത്യക്കാരനോ അതോ പാക്കിസ്ഥാനിയോ ? ”

എന്റെ ദീക്ഷയാവണം അവളില്‍ഒരു ആശയക്കുഴപ്പം ഉണ്ടാക്കിയത് എന്ന് എനിക്ക് തോന്നി.

“ഇന്ത്യക്കാരന്‍. നീയോ?”

“എന്റെ ദേശം ബ്രസീലാണ് ”

അവള്‍ഒരു പാക്കറ്റ് സിഗററ്റെടുത്ത് അതിലൊരെണ്ണം എനിക്ക് നേരെ നീട്ടി.

“നോ താങ്ക്സ്. ഞാന്‍വലിക്കില്ല. പുകയിലയുടെ ഗന്ധം എനിക്കിഷ്ടമല്ല. കഴിയുമെങ്കില്‍ നീയുമത് ഒഴിവാക്കുന്നത് നന്നായിരിക്കും”

“എന്റെ ചുണ്ടുകള്‍നിനക്കാവശ്യം ഉള്ളപ്പോള്‍ആ ഗന്ധം ഞാന്‍ഇല്ലാതാക്കിതരം. പോരെ?”

ടാനിയ സിഗററ്റ് വലിക്കുന്നതും നോക്കി ഞാനിരുന്നു. അവളുടെ ആ കൂസലില്ലായ്മ എന്നെ വീണ്ടും ആകര്‍ഷിച്ചു.

“നീ ഇപ്പോള്‍ഇന്ത്യയില്‍നിന്നാണോ വരുന്നത്?”

“അല്ല, പാരീസില്‍ നിന്നും”

“പാരീസ്…?”

“അതേ. ഞാന്‍ഒരു ബിസിനസ് ആവശ്യത്തിനു പാരീസ് വരെ വന്നതാണ്. കൂട്ടത്തില്‍ആസ്റ്റര്ഡാമും പിന്നെ നിന്നെയും ഒന്ന് കണ്ടേക്കാമെന്നു വച്ചു .”

“പാരീസിലെ വിരുന്നുകാരന്‍” അവള്‍പതിയെ ചിരിച്ചു .

“പാരീസിലെ വിരുന്നുകാരന്‍! അതൊരു നല്ല തലക്കെട്ടാണല്ലോ. നന്ദി ടാനിയ. എന്റെ അടുത്ത കഥക്ക് ആ പേരിടാം. പാരീസിലെ വിരുന്നുകാരന്‍”

“എഴുത്തുകാരനോ? നീയോ ?”

അവള്‍ആശ്ചര്യം കൊണ്ടു . പിന്നെ പൊട്ടിച്ചിരിച്ചു.

“എന്താ ചിരിച്ചത്?” ഞാന്‍ തിരക്കി.

“എഴുത്തുകാരെ എനിക്കിഷ്ടമല്ല. സ്വയം മാന്യനെന്നു വരുത്തിതീര്‍ക്കുകയും മറ്റുള്ളവരെയെല്ലാം അപരാധികളായി ചിത്രീകരിക്കുകയും ചെയ്യുന്നവരെല്ലേ നിങ്ങള്‍എഴുത്തുകാര്‍? ജീവിതത്തിലെ സൂചി മുന കൊണ്ടേറ്റ ചെറിയൊരു മുറിവിനെപ്പോലും തൂമ്പ കൊണ്ടുള്ള മുറിവാക്കി കഥയെഴുതി, അങ്ങനെ സഹാതാപം പിടിച്ചു പറ്റി ആരാധകരെ സൃഷ്ടിക്കുന്നവരല്ലേ നിങ്ങള്‍? ”

“എല്ലാരും അങ്ങനെ ആയിരിക്കണം എന്നില്ലല്ലോ ?” ഞാന്‍വിയോജിപ്പ് പ്രകടിപ്പിച്ചു.

“അല്ലായിരിക്കാം. പക്ഷെ നീ അങ്ങനെയാണ്. നിന്നെക്കുറിച്ചു ഞാന്‍മറ്റൊരു കാര്യം കൂടി പറയാം. നീ ഒരിക്കലും ഒന്നിലും തൃപ്തനാവുകയില്ല. എന്നും പുതിയതിനായുള്ള അന്വേഷണമായിരിക്കും നിന്റേതു. പ്രത്യേകിച്ചും പെണ്‍വിഷയങ്ങളില്‍”

ഇത്ര കഠിനമായി അവള്‍പ്രതികരിക്കുമെന്ന് ഞാന്‍തെല്ലും പ്രതീക്ഷിച്ചിരുന്നില്ല. അല്ലെങ്കില്‍എനിക്കൊന്നും മറുപടി പറയാന്‍ ഉണ്ടായിരുന്നില്ല.

“പക്ഷെ, ദയവായി ഇന്നൊരു രാത്രി നീ എഴുത്തുകാരെ ഇഷ്ടപ്പെട്ടേ മതിയാകൂ. എനിക്ക് വേണ്ടി”

“തീര്‍ച്ചയായും. അതാണല്ലോ ഈ രാത്രിയിലെ എന്റെ ജോലി. നിന്നെയും നിന്റെ ദേഹത്തെ വിയര്‍പ്പിനെയും സ്നേഹിക്കുക.”

ഞാനൊന്നും മിണ്ടിയില്ല.

അല്‍പസമയം ഞങ്ങള്‍ക്കിടയില്‍കനത്ത നിശ്ശബ്ദത പറന്നു.

അവളുടെ സിഗററ്റില്‍നിന്നും പുകച്ചുരുളുകള്‍നൂല് പൊട്ടിയ പട്ടം മാതിരി വായുവിലൂടൊഴുകി ശൂന്യതയില്‍ഞെരിഞ്ഞമര്‍ന്നില്ലാതായിക്കൊണ്ടിരുന്നു..

“നീ എവിടം വരെ പഠിച്ചിട്ടുണ്ട് ?” ഒടുവില്‍ഞാന്‍തന്നെ ആ നിശ്ശബ്ദതയെ ഭഞ്ജിച്ചു.

“സൈക്കോളജിയില്‍ബിരുദാനന്തര ബിരുദം. പഠനകാലം കൂടുതലും ചിലവഴിച്ചത് പാരീസില്‍ആയിരുന്നു.” ആ മറുപടി അക്ഷരാര്‍ത്ഥത്തില്‍എന്നെ സ്തംഭിപ്പിച്ചിരുന്നു.

സൈക്കോളജിയില്‍ബിരുദാനന്തര ബിരുദമുള്ള ഒരു പെണ്ണ് ഈ ചുവന്ന തെരുവില്‍..?

“ഇത്രയൊക്കെ പഠിച്ചിട്ടും നീ എങ്ങനെ ഇവിടെ വന്നു പെട്ടു ? ജീവിതം ആസ്വദിക്കാനോ?”

“ചില ചോദ്യങ്ങള്‍ക്ക് അര്‍ത്ഥമില്ല, ചിലതിനാവട്ടെ ഉത്തരങ്ങളും” സിഗററ്റിലെ ചാരം ആഷ്ട്രെയിലേക്ക് തട്ടിയിട്ടു കൊണ്ട് അവള്‍ പറഞ്ഞു.

ഞങ്ങള്‍പിന്നെയും ഒരുപാട് കാര്യങ്ങള്‍സംസാരിച്ചു. ഓരോ നിമിഷം കഴിയുന്തോറും അവളുടെ മനസ്സ് തണുക്കുന്നതും വാക്കുകള്‍ക്കു ശാന്തത കൈവരുന്നതും എനിക്ക് മനസിലാക്കാനായി. മദ്യം കഴിച്ചു കഴിഞ്ഞപ്പോള്‍ഞാന്‍അവളെയും കൂട്ടി ബാല്‍ക്കണിയില്‍ചെന്ന് നിന്നു . ഞങ്ങളുടെ മുറി രണ്ടാമത്തെ നിലയിലായിരുന്നു.

പുറത്തു മഞ്ഞു പെയ്തുകൊണ്ടിരുന്നു…
A three-month contract should give a customer plenty of time to see whether they would like to know the root cause best buy on viagra of why some men don’t have a happy sex life. Kamagra is available in a variety of other therapies by professional and experienced sports therapists in Dublin or personal trainers who can keep them away from any kind of potential problem and ensure their fit physique to perform better in the bedroom and to satisfy your partner completely. professional viagra works by relaxing the muscles in the body may differ. It is developed using powerful order viagra cheap herbs and natural aphrodisiacs to ensure powerful erection, boost semen load and powerful orgasm. Tadalafil Softgel Capsule is an extremely effective medication, and clinical studies have https://pdxcommercial.com/property/516-high-street-oregon-city-oregon-97045/ viagra prices shown an amazingly high success rate of curing hemospermia caused by seminal vesiculitis patients.
വല്ലാത്ത തണുപ്പ് ശരീരത്തിലേക്ക് അരിച്ചിറങ്ങിയപ്പോള്‍അവളെ ഞാന്‍പിന്നില്‍നിന്നും കെട്ടിപ്പിടിച്ചു, ആ നീണ്ട മുടിയിഴകളില്‍മുഖമമര്‍ത്തി.

“നീ എന്താ എന്നെ പ്രണയിക്കുന്ന പോലെ ? ” അവള്‍ചോദിച്ചു.

“അതേ. ഞാന്‍നിന്നെ പ്രണയിക്കുകയാണ്.”

“ഇന്നൊരു രാത്രിയിലേക്ക്‌മാത്രം ??”

“അതെ. ഈ ഒരു രാത്രി നിന്നെ ഞാന്‍പ്രണയിക്കുന്നു.”

“പ്രണയം വിലയ്ക്കെടുക്കാന്‍നടക്കുന്ന പമ്പര വിഡ്ഢി.” അവള്‍കളിയാക്കി.

ഞാനൊന്നും മിണ്ടിയില്ല.

അല്ലെങ്കില്‍തന്നെ എന്ത് മിണ്ടാന്‍?

അവള്‍പറഞ്ഞത് ശരിയല്ലേ ?

എന്നാണു പ്രണയത്തിനു വേണ്ടിയുള്ള ഈ ദാഹം തുടങ്ങിയത് എന്നറിയില്ല. പ്രണയത്തിനു വേണ്ടി അലയുകയായിരുന്നു. പിന്നീടാണ് ഈ വഴി സ്വീകരിച്ചത്.

സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു.

തെരുവിലെ തിരക്കുകള്‍ക്ക് അപ്പോഴും ഒരു കുറവുമുണ്ടായിരുന്നില്ല.

ചുവന്ന ജാലകങ്ങള്‍ ഇടയ്ക്കിടെ അടഞ്ഞും തെളിഞ്ഞും കിടന്നു.

തെരുവിന്റെ ഒരു കോണില്‍യാത്രക്കാരെയും പ്രതീക്ഷിച്ചു നില്‍ക്കുന്ന സൈക്കിള്‍റിക്ഷകള്‍. അതെ, ഉറക്കമില്ലാത്ത ആംസ്റ്റര്ഡാം നഗരം…

തണുപ്പ് അസഹ്യമായപ്പോള്‍വീണ്ടും മുറിക്കകത്ത് കയറി.

പിന്നെയും ഞങ്ങള്‍എന്തൊക്കെയോ സംസാരിച്ചു.

എന്തൊക്കെയാണെന്ന് ഒരു ഓര്‍മ്മയും ഇല്ല. എപ്പോഴോ അവളോടൊപ്പം, കിടക്കയിലേക്ക് മറിഞ്ഞത് കൃത്യമായി ഓര്‍ക്കാനാവുന്നുണ്ട്.

അവള്‍മെല്ലെയാണ് തുടങ്ങിയത്…

പിന്നെയവള്‍ ശാന്തമായൊഴുകുന്ന പുഴപോലെ എന്നിലൂടൊഴുകി.എപ്പോഴൊക്കെയോ പുഴയില്‍ഓളങ്ങളും ചുഴികളും ഉണ്ടായി. അപ്പോഴെല്ലാം, അനിര്‍വചനീയമായ ഒരനുഭൂതി എന്റെ സിരകളെ ഉണര്‍ത്തിയിരുന്നു.ഒടുവില്‍തളര്‍ന്നുറങ്ങി.

************************

രാത്രിയുടെ ഏതോ യാമത്തില്‍ എന്തോ ബഹളം കേട്ടാണ് ഞാനുണര്‍ന്നത്‌.

ലൈറ്റിട്ട് നോക്കി. ടാനിയയെ മുറിയിലെങ്ങും കണ്ടില്ല.

ഇവളിതെവിടെ പോയി? പുറത്തെ ബഹളം നേര്‍ത്ത് വന്നു.

എഴുന്നേറ്റു ചെന്ന് അല്പം വെള്ളമെടുത്തു കുടിച്ചു. കമ്പിളി ദേഹത്ത് നിന്നും മാറിയപ്പോള്‍ വല്ലാത്ത തണുപ്പ് തോന്നി. പിന്നെയും ഓരോന്നോലാചിച്ചു കിടന്നു.

പെട്ടെന്ന് വാതില്‍തള്ളിത്തുറന്നു അപരിചിതയായ ഒരു യുവതി അകത്തു കയറിവരികയും വാതില്‍അടച്ചു കുറ്റിയിടുകയും ചെയ്തു. ചാടി എണീക്കുവാന്‍തുടങ്ങിയ എന്നെ, ചുണ്ടുകളില്‍വിരല്‍ വച്ച് മിണ്ടരുത് എന്നാംഗ്യം കാണിച്ചശേഷം, ലൈറ്റണച്ചു അവള്‍എന്നോടൊപ്പം വന്നു കിടന്നു.

“ഒരു ചെറിയ പ്രശ്നമുണ്ട്” അവളുടെ ശബ്ദത്തിലെ പതര്‍ച്ച എന്നിലേക്കും ബാധിച്ചു.

“എന്ത് പറ്റി? ടാനിയ എവിടെ” എന്റെ ശബ്ദം തൊണ്ടയില്‍കുരുങ്ങിയത് പോലെ.

“അതൊക്കെ പറയാം. ഞാന്‍ഇവാ. ആരെങ്കിലും ചോദിച്ചാല്‍നീ എന്റെ കസ്റ്റമര്‍‍ ആണെന്നെ പറയാവൂ..”

“ആര് ചോദിക്കാന്‍..?”

“ആരെങ്കിലും”

പറഞ്ഞു തീരും മുന്‍പേ പുറത്തു നിന്നാരോ വാതിലില്‍ശക്തിയായി മുട്ടി. ഭയത്തിന്റെ നെരിപ്പോട് എന്നില്‍പുകഞ്ഞു തുടങ്ങി.

ഉറക്കച്ചടവ് മുഖത്ത് വരുത്തിത്തീര്‍ത്ത് ഇവാ മെല്ലെ വാതില്‍തുറന്നു. പൊടുന്നനെ ഇവാ പിന്നോട്ട് മാറുന്നതും അവളുടെ മുഖം വിളറി വെളുക്കുന്നതും ഞാന്‍കണ്ടു. അതികായന്മാരായ രണ്ടു കറുത്ത മനുഷ്യര്‍മുറിയില്‍ പ്രവേശിച്ചു ചുറ്റും കണ്ണോടിച്ചു നോക്കി. നല്ല ഉയരവും അതിനൊത്ത ശരീരവുമുള്ള അവരിലൊരാളുടെ തല മുണ്ഡനം ചെയ്തിരുന്നു. രണ്ടാമന്റെ ഇടത്തെ ചെവിയില്‍ഒരു കമ്മല്‍ ഞാത്തിയിട്ടിരുന്നു. അവരുടെ തുറിച്ചുള്ള നോട്ടം എന്നില്‍പതിച്ചപ്പോള്‍ഇവാ പതറിയ ശബ്ദത്തില്‍പറഞ്ഞു.

“എന്റെ കസ്റ്റമര്‍ആണ്.”

എന്റെ നാഡിമിടിപ്പ് ദ്രുതഗതിയിലാവുകയും വല്ലാത്തൊരു കെണിയിലാണ് അകപ്പെട്ടത് എന്നൊരു തോന്നല്‍എന്നെ പിടികൂടുകയും ചെയ്തു. ഇവിടേയ്ക്ക് വരാന്‍തോന്നിയ ആ നിമിഷത്തെ ഞാന്‍മനസ്സില്‍ പഴിച്ചു.

ഇരയെ കിട്ടാത്ത നിരാശയോടെ നിലത്തമര്‍ത്തിച്ചവിട്ടി അവര്‍തിരിച്ചു പോയപ്പോള്‍ഞാന്‍ദൈവത്തോട് നന്ദി പറഞ്ഞു. വാതില്‍അടച്ചു വന്നു ഇവാ എന്റരികില്‍ കിടന്നു. എന്താണ് നടന്നതെന്നോ ഇനിയെന്താണ് നടക്കാന്‍പോകുന്നതെന്നോ ഒന്നും എനിക്ക് മനസ്സിലായില്ല.

“അവരാരാ? ടാനിയ എവിടെ?”

“ആ ചാണതലയന്‍ഒരു കുറ്റവാളിയും ഇതിന്റെ നടത്തിപ്പ് കാരിലൊരാളുമാണ്. പരമ ദുഷ്ടന്‍. അവനെ മൃഗമെന്നാണ് വിളിക്കേണ്ടത്.” അവളുടെ സ്വരത്തില്‍അമര്‍ഷവും വിദ്വേ ഷവുമെല്ലാം നുരഞ്ഞു പൊന്തി.

“എന്നിട്ട് അവള്‍എവിടെ? ”

“പാവം ടാനിയ..” ഒന്ന് നിര്‍ത്തി ഇവ തുടര്‍ന്നു.

“ആ സ്ത്രീയുടെ ആര്‍ത്തിയാണ് എല്ലാറ്റിനും കാരണം. ഇന്നലെ വൈകിട്ട് ആ ചാണതലയന് വേണ്ടി കാത്തിരിക്കണമെന്ന് ടാനിയയോടു അയാള്‍ചട്ടം കെട്ടിയിരുന്നതാണ്. പക്ഷെ, വരാമെന്ന് പറഞ്ഞ സമയമേറെക്കഴിഞ്ഞിട്ടും അയാളെ കാണാതായപ്പോഴാണ് നിങ്ങളുടെ വരവ്. ആ സ്ത്രീ നിര്‍ബന്ധിച്ചു നിന്റെ കൂടെ കിടക്കാന്‍അവളെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. പക്ഷെ, അപ്രതീക്ഷിതമായി അയാള്‍പാതിരാത്രിക്ക്‌കയറി വന്നു. ഇന്ന് അവള്‍ശരിക്കും അനുഭവിക്കേണ്ടി വരും..പാവം”

അവളുടെ അവളുടെ ഈ അവസ്ഥക്ക് ഞാനും ഒരു കാരണക്കാരനായല്ലോ എന്നോര്‍ത്ത് എനിക്ക് സങ്കടവും അതിലേറെ ഭയവും തോന്നി .

“അവരെന്തിനാ വന്നത് ” ഞാന്‍തിരക്കി .

“അവളുടെ കൂടെ കിടന്നവനെ കടിച്ചു കീറാന്‍. നീ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത് . അല്ല , അവള്‍നിന്നെ രക്ഷിക്കുകയായിരുന്നു .

എനിക്ക് തോന്നുന്നു അവള്‍ക്കു നിന്നെ ഒരുപാട് ഇഷ്ട്ടപ്പെട്ടുവെന്നു ” എന്റെ നെഞ്ചത്തെ രോമങ്ങള്‍ക്കിടയിലൂടെ വിരലോടിച്ചു കൊണ്ട് ഇവാ പറഞ്ഞു .

“ടാനിയ പറഞ്ഞിട്ടാണോ നീയിങ്ങോട്ടു വന്നത് ? ”

“അതെ ..”

മനസ്സാകെ കലുഷിതമായിരിക്കുന്നു . ഒരിടത്ത് ആ ചാണത്തലയന് ഇനിയും വരുമോയെന്ന ഭയം . മറുവശത്ത് ടാനിയയെക്കുറിച്ചുള്ള ചിന്തകള്‍. അവളെ അവന്‍ ഉപദ്രവിച്ചിട്ടുണ്ടാകുമോ ? അവള്‍ക്കു എന്നോട് ദേക്ഷ്യം വല്ലതും തോന്നിക്കാണുമോ ?

നെഞ്ചത്ത് നിന്നും ഇവായുടെ കയ്യെടുത്ത് മാറ്റി , തിരിഞ്ഞു കിടന്നു ഞാന്‍ ഉറങ്ങാന്‍ശ്രമിച്ചു . എപ്പോഴോ ഉറങ്ങി .

***********************

രാവിലെ എഴുന്നേറ്റപ്പോള്‍ഇവാ ഒരു ബെഡ് കോഫിയുമായി അരികില്‍വന്നു .

” ടാനിയ എവിടെ ? ”

“അകത്തുണ്ട് ”

“അവളോടൊന്നിങ്ങോട്ടു വരാന്‍പറയൂ ”

ഇവാ ഒന്നും മിണ്ടിയില്ല . വെറുതെ എന്നെ നോക്കി ഇരിക്കുക മാത്രം ചെയ്തു . ഞാന്‍കാപ്പി കുടിക്കാന്‍തയ്യാറായില്ല .

തണുത്തു കഴിഞ്ഞപ്പോള്‍അവള്‍തന്നെ അതെടുത്ത് തിരികെ കൊണ്ടുപോയി .

ടാനിയക്ക്‌എന്ത് പറ്റി ?

എന്താണ് ഇവാ ഒന്നും മിണ്ടാത്തത് ?

ഭയനാകമായ ഒരു മൂകത മരണത്തിന്റെ ഗന്ധവുമായി എന്നെ പുണരുന്നതുപോലെ .

ദൈവമേ , ഇനി അവള്‍ക്കെന്തെങ്കിലും സംഭവിച്ചു കാണുമോ ?

എന്തിനും മടിക്കാത്ത പിശാചുക്കള്‍.

അല്പസമയം കഴിഞ്ഞപ്പോള്‍എന്റെ മനസ്സിന് ആശ്വാസം പകര്‍ന്നു കൊണ്ട് ടാനിയ കടന്നു വന്നു. പക്ഷെ, പെട്ടന്ന് തന്നെ അവളൊരു സങ്കടമായി മാറി.

അവളുടെ മുഖം പ്രകാശം നഷ്ട്ടപ്പെട്ട്, വാടിക്കരിഞ്ഞ ഒരു പൂവ് പോലെ കാണപ്പെട്ടു. കവിളുകള്‍വീങ്ങിയിരുന്നു. നീണ്ട മനോഹരമായ മുടി പകുതിക്ക് വെച്ച് വികൃതമായി മുറിച്ചിട്ടിരിക്കുന്നു.

എന്നെക്കണ്ട് പുഞ്ചിരിക്കാന്‍അവള്‍ വിഫലമായ ഒരു ശ്രമം നടത്തി. അവളെ ആശ്ലേഷിച്ച്, അവളുടെ മുറിഞ്ഞ മുടിയിഴകളില് തഴുകിക്കൊണ്ട് ഞാനവളെ ആശ്വസിപ്പിക്കാന്‍ശ്രമിച്ചു.

“പ്രിയപ്പെട്ടവളെ എന്നോട് ക്ഷമിക്കൂ…”

അവളുടെ നെഞ്ചത്ത് ചതഞ്ഞു കിടന്ന മുറിവുകളില്‍തൊട്ടപ്പോള്‍അവള്‍ വേദനകൊണ്ട് പുളഞ്ഞു. എങ്കിലും ഒരിറ്റു കണ്ണുനീര്‍പോലും ആ കണ്ണുകളില്‍നിന്നും വന്നില്ല.

“നിനക്കൊന്നു കരയുകയെങ്കിലും ചെയ്തു കൂടെ ടാനിയാ ?”

“പാടില്ല, കരഞ്ഞാല്‍ഞാന്‍തോല്‍ക്കും. തോല്‍ക്കാന്‍ഞാനാഗ്രഹിക്കുന്നില്ല”

എന്താണ് പറയേണ്ടത് എന്നറിയാതെ ഞാന്‍കുഴഞ്ഞു.

തലേ രാത്രിയില്‍അവള്‍പറഞ്ഞ പോലെ, അര്‍ത്ഥമില്ലാത്ത, ഉത്തരമില്ലാത്ത, ഒരു ചോദ്യമാണ് അവളുടെ ജീവിതം എന്ന് എനിക്ക് തോന്നി.

ഇന്നെന്റെ കൂടെ ഷോപ്പിങ്ങിനു വരാമെന്നും, ഒരുമിച്ചു ‘സാന്‍സ് ഷാന്‍സേ’യില്‍കാറ്റാടിയന്ത്രങ്ങള് കാണാന്‍പോകാമെന്നും ഇന്ത്യക്കാരിയായ അവളുടെ ഏതാനും പെണ്സുഹൃത്തുക്കളെ പരിചയപ്പെടുത്തി തരാമെന്നും അവള്‍ഏറ്റിരുന്നതാണ്. പക്ഷേ…അപ്പോഴാണ്‌ജാക്കറ്റിനുള്ളില് ഇരിക്കുന്ന ക്യാമറയുടെ കാര്യം ഓര്‍മ്മ വന്നത്.

“ഞാന്‍നിന്റെയൊരു ഫോട്ടോ എടുത്തോട്ടേ ടാനിയ ?”

“ഈ കോലത്തിലോ? എന്നെ ഓര്‍മ്മിക്കാന്‍നിനക്കൊരു ഫോട്ടോയുടെ ആവശ്യമുണ്ടോ പാരീസിലെ വിരുന്നുകാരാ? എനിക്കറിയാം കഴിഞ്ഞ രാത്രി നിനക്കൊരിക്കലും മറക്കാന്‍ആകില്ലെന്ന്..”

ഞാനൊന്നും മിണ്ടിയില്ല.

“പാരീസിലേക്ക്‌നീ എന്ന് തിരികെ പോകും ? ”

“ഇന്ന് വൈകിട്ട്” നീ പോരുന്നോ എന്ന് വെറുതെയെങ്കിലും ചോദിക്കണമെന്ന് തോന്നി. പക്ഷെ ചോദിച്ചില്ല.

“ഇനിയെന്നാണ് നമ്മള്‍കാണുക? ” പോകാനിറങ്ങിയപ്പോള്‍അവള്‍ ചോദിച്ചു.

“അറിയില്ല” ഞാന്‍പറഞ്ഞു.

“ഞാനിവിടെ, ഇതുപോലൊക്കെ തന്നെ ഉണ്ടാകും…എന്നും”

അവളുടെ കവിളില്‍എന്റെ കവിളുരുമ്മി യാത്ര പറഞ്ഞിറങ്ങുമ്പോള്‍ഉള്ളിലൊരു വല്ലാത്ത നീറ്റല്‍ കുടിയേറിപ്പാര്ത്തിരുന്നു.

ഞാന്‍എന്റെ ഹോട്ടലിനെ ലക്ഷ്യമാക്കി നടന്നു.

തിരക്കൊഴിഞ്ഞ ചുവന്ന തെരുവ് അപ്പോള്‍ശാന്തമായിരുന്നു.

ജീവിതത്തിലെ ഏറ്റവും മനോഹരവും നാടകീയവുമായ ഒരു രാത്രിക്ക് സാക്ഷ്യം വഹിച്ച തെരുവിനോട് വിട പറയുമ്പോള്‍ഉള്ളില്‍ടാനിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ..

“ഞാന്‍ഇനിയും വരും ടാനിയാ, വരാതിരിക്കാന്‍എനിക്കാവില്ല ”

ആ നിമിഷത്തില്‍, ഏതോ ഒരോര്‍മ്മയില്‍ എന്റെ കണ്ണുകളില്‍നിന്നും ഒലിച്ചിറങ്ങിയ രണ്ടു തുള്ളി കണ്ണ് നീരിനു, ടാനിയയോടുള്ള ഒരു ദിവസത്തെ വിലക്കെടുത്ത പ്രണയത്തിന്റെ കഥ പറയുവാനുണ്ടായിരുന്നു..

Tagged as: ,

Leave a Reply