[വെട്ടിപ്പുറം മുരളി]
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുന്നണികളും പാർട്ടികളും എതിരാളികൾ ആരെന്നു നോക്കിയാണ് തന്ത്രങ്ങളും കരുനീക്കങ്ങളുംതയ്യാറാക്കുന്നത്. എതിരാളിയുടെ ബലം, മതം,ജാതി, സമ്പത്ത്, ബന്ധുബലം, സ്വീകാര്യത തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ പരിശോധിക്കുക പതിവാണ്. കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ മുഖ്യശത്രു ആരെന്ന് ചോദിക്കുന്ന പതിവ് മുമ്പ് ഉണ്ടായിരുന്നില്ല. കാരണം രണ്ടേ രണ്ടു മുന്നണികൾ മാത്രമേ കേരളം ഭരിച്ചിട്ടുള്ളൂ. മാറിമാറി ഭരിച്ച്, ഭരണപക്ഷവും പ്രതിപക്ഷവുമായി കാലം കഴിക്കുകയായിരുന്നു ഇടതു-വലതുമുന്നണികൾ. ഭരണത്തിലേക്കുള്ള ഈ കയറ്റിറക്കത്തിനിടയിൽ രണ്ടു മുന്നണികളും അഡ്ജസ്റ്റ്മെന്റുകൾ നടത്തുകയും പതിവാണ്. ചുരുക്കത്തിൽ ഈ രണ്ടു മുന്നണികൾക്കും എതിരാളികൾ ഉണ്ടായിരുന്നില്ല, തിരഞ്ഞെടുപ്പിൽ ഇടതും വലതും എതിർസ്ഥനാർത്ഥികളായി അവതരിക്കും. പിന്നെ ഇരു കൂട്ടരും സഹകരിക്കും. ഓരോ തവണ ഭരണത്തിലും പിന്നെ പ്രതിപക്ഷത്ത് വിശ്രമത്തിലും ഒക്കെയായി ഇടതുവലതു മുന്നണികൾ അല്ലലില്ലാതെ കഴിയവേയാണ് ഭരണാവകാശത്തിനായി മൂന്നാമനായി ബിജെപി കടന്നുവരുന്നത്.
ബിജെപിയുടെ കടന്നുവരവ് ഇരുമുന്നണികളെയും നല്ലതുപോലെ പ്രയാസപ്പെടുത്തുന്നതായി മനസിലാക്കാം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഖ്യശത്രു സിപിഎമ്മും എൽ ഡി എഫുമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുറന്നു പറഞ്ഞിരിക്കുന്നു. ഇതേവരെ ഇങ്ങനെതന്നെ ആയിരുന്നല്ലോ, പിന്നെ എന്തേ ഇപ്പോൾ ഇങ്ങനെ പറയാൻ കാരണം. മറ്റാരെങ്കിലും മുഖ്യശത്രു സ്ഥാനത്തേക്കു കടന്നുവരുമോ എന്ന ആശങ്കയാണോ ഈ പ്രസ്താവനയ്ക്കു കാരണമെന്നു തോന്നിപ്പോകും. അല്ലെങ്കിൽ ഇതേവരെ ശത്രുവാരെന്ന്പ്രത്യേകിച്ചു പറയേണ്ടി വന്നിട്ടില്ലല്ലോ. ഇപ്പോൾ ഇങ്ങനെ പറയാൻ തുടങ്ങിയതിനു പിന്നിൽ എന്തോ ഒരാശങ്ക ഒളിഞ്ഞിരിക്കുന്നതായി കാണാം.
മറുപക്ഷത്ത്, അതായത്, ഇടതുപക്ഷത്തും മുഖ്യശത്രുവിനെകുറിച്ചുള്ള ശങ്ക ഉണ്ടായിരിക്കുമോ? എന്തായാലും ഇടതുപക്ഷം മുഖ്യശത്രുവായി കാണുന്നത് യു ഡിഎഫിനെ ആയിരിക്കുമെന്നതിൽ സംശയത്തിനിടയില്ല. ഇടയിൽ ആരോ ശത്രുവിന്റെ സ്ഥാനം അപഹരിക്കാനെത്തുമെന്ന ആശങ്ക ഇരുപക്ഷത്തിനുമുണ്ടെന്നു തോന്നുന്നു. ആ ശത്രു ബിജെപി ആണെന്നതിൽ സംശയമില്ല.
You might canada from generic viagra not have realized though, that male physical health is a very necessary part of a man and a woman depends on how successful their relations in the satisfactory love making. Make sure you go to your doctor levitra 20 mg go to this page and have to pay for expensive doctors visits. levitra prices canada So more quantity your body generates more will be the orgasm length. You can recommend best online viagra this cure to people under all age groups. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും ബിജെപി ഇവിടുണ്ടായിരുന്നു. എന്നാൽ അവർ ഒരു മുന്നണിക്കും ഭീഷണി ആയിരുന്നില്ല. ഒരു ചടങ്ങുപോലെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കും. പിന്നീടു വിശ്രമിക്കും. ഉണ്ടായിരുന്ന കുറച്ചു വോട്ടുകൾ ആർക്കെങ്കിലും മറിച്ചുകൊടുത്തിരുന്നോ എന്നതു മറ്റൊരു പ്രശ്നം. എന്നാൽ കാലം മാറിയതോടെ ബിജെപി ഇരുമുന്നണികൾക്കും ഭീഷണിയായി വളർന്നിരിക്കുന്നു. അരുവിത്തുറ ഉപതിരഞ്ഞെടുപ്പിൽ ബിജെപി കാര്യമായി വോട്ടു നേടിയപ്പോഴും ഈ ആശങ്ക വളരെയധികമൊന്നും വളർന്നിരുന്നില്ല. അരുവിത്തുറ ഒരു പ്രത്യേക സാഹചര്യം അഥവാ അതു കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു എന്നൊക്കെ പറഞ്ഞ് എല്ലാവരും മുഖം മിനുക്കി. ബിജെപി നേട്ടമുണ്ടാക്കിയപ്പോഴും ആരും അതത്ര കാര്യമാക്കിയില്ല. ഏതാനും ദിവസത്തെ ചാനൽ ചർച്ചകൾക്കു ശേഷം അതും മറഞ്ഞു. അപ്പോഴും ബിജെപിയെ എണ്ണപ്പെട്ട ഒരു ശത്രുവായി ഇരുമുന്നണികളും കണക്കാക്കിയില്ല.
എന്നാൽ പിന്നീട് ഒരു ഗ്രഹമാറ്റത്തിലെന്ന പോലെ കാര്യങ്ങൾ കീഴ്മേൽ മറിയുകയായിരുന്നു. എസ്എൻഡിപി ഇടംകണ്ണിട്ട്ബിജെപിയെ നോക്കിയതോടെയാണ് ഇരു മുന്നണികളിലും ആശങ്ക ഉയർന്നുവന്നത്. എസ്എൻഡിപിയുടെ മുതുകിൽ ചവിട്ടി ബിജെപി മുകളിലേക്കു കയറുമോ എന്ന വിചാരത്തിൽ പെട്ട് മുന്നണികൾ കുഴങ്ങി. ഇടതുമുന്നണിയാകട്ടെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. എസ്എൻഡിപിക്കും അതിന്റെ നേതാവ് വെള്ളാപ്പള്ളി നടേശനുമെതിരെ എല്ലാം മറന്ന് അണിനിരക്കുന്ന സിപിഎം നേതാക്കളെയും ജനം കണ്ടു. വൈകിയാണെങ്കിലും യുഡിഎഫും ഇടതുമുന്നണിയോടൊപ്പം അൽപ്പം അകലം പാലിച്ചു നിന്നുകൊണ്ട് ബിജെപി-എസ്എൻഡിപി കൂട്ടുകെട്ടിനെതിരെ മിണ്ടാൻ തുടങ്ങി. എസ്എൻഡിപി-ബിജെപി ബന്ധം യാഥാർത്ഥ്യമായാൽ വോട്ടുനിലയിൽ മാറ്റമുണ്ടാകുമെന്നു നേതാക്കൾ കണക്കുകൂട്ടുന്നതാണ് ആശങ്കകൾക്കു കാരണം. അങ്ങനെയെങ്കിൽ ഇരു മുന്നണികളുടെയും മോഹങ്ങൾക്കു മൂക്കുകയർ വീഴും. മറ്റൊരു ശത്രു വരികയെന്നാൽ മത്സരരംഗത്ത് ഒരാൾ കൂടി വരികയെന്നാണ്.
ഇതേവരെ മൂന്നാമതൊരാൾ എന്നത് ഒരു തമാശയായിരുന്നു. വർഷങ്ങളായി ബിജെപി സംസ്ഥാനത്തു പ്രവർത്തിക്കുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നെങ്കിലും അവരെ മുഖ്യശത്രു പോയിട്ട് ഒരു സാദാ ശത്രുവായി പോലും ആരും ഗൗനിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അവരുടെ രാശിയിൽ ഗ്രഹമാറ്റം ഉണ്ടായിരിക്കുന്നു. ബിജെപിക്ക് അനുകൂലമായി എസ്എൻഡിപി സഞ്ചരിച്ചെത്തിയിരിക്കുന്നു. ഈ മാറ്റം ബിജെപിക്കു ലാഭം ഉണ്ടാകാനുള്ള സാധ്യതയുണ്ടാക്കുന്നതായി ഇടതു-വലതുമുന്നണികൾ വിലയിരുത്തി ഭയക്കുന്നു. ഭയക്കാതിരിക്കുമോ ഇതേവരെ അനുഭവിച്ചുപോന്നിരുന്ന അധികാരസ്ഥാനത്തേക്കു മറ്റൊരാൾ കയറിയിരിക്കുമോയെന്ന മഹാശങ്ക. അതത്ര ചെറുായിരിക്കുകയില്ലല്ലോ. ഇതേവരെ ഇരുപക്ഷവും മാറിമാറി ഭരിച്ചുവാഴുകയായിരുന്നല്ലോ. ചില ദുഷ്ടവിചാരക്കാർ പറയുന്നതുപോലെ അഡ്ജസ്റ്റ്മെന്റ്സമരവും ഭരണവും അങ്ങനെ ദശാബ്ദങ്ങളായി കൊഴുത്തുകൊഴുത്തു മുന്നേറവേയാണ് ഈ അധികാരക്കസേരയിലേക്കുള്ള മത്സരത്തിൽ ബിജെപി കടന്നുവരുന്നത്.
തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി എന്തു നേടുമെന്നു രാഷ്ട്രീയകേരളം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. നാട്ടിലെ പുത്തൻ ബാന്ധവങ്ങളും കേന്ദ്രബലവും മുതലാക്കി അവർ നേട്ടമുണ്ടാക്കിയാൽ തങ്ങളുടെ അവസരത്തിനു മേൽ കരിനിഴൽ വീഴുമെന്നാണ് ഇരുമുന്നണികളും പേടിക്കുന്നത്. എങ്കിലും ഈ പേടി മറച്ചുപിടിച്ചാണ് ഇരുമുന്നണിയുടെയും നേതാക്കൾ ഈ ബാന്ധവത്തെക്കുറിച്ചു സംസാരിക്കുന്നത്. ഇരുമുന്നണികളുടെയും അഭിപ്രായം പരിശോധിച്ചു നോക്കിയാൽ എസ്എൻഡിപി-ബിജെപി കൂട്ടുകെട്ട് തെരഞ്ഞെടുപ്പിൽ പ്രത്യേകിച്ച് ഒരു ചലനവും ഉണ്ടാക്കുകയില്ല. ബിജെപിയെ ഒരു എതിരാളിയായിപ്പോലും ഇടതു-വലതുമുന്നണികൾ കണക്കാക്കുന്നില്ല. അങ്ങനെ നിസാരമെന്നു കരുതുന്ന ഒരു ശത്രുവിനെയാണ് ഇരു മുന്നണികളും കൂടി ഭയക്കുന്നത്. ഭയക്കുന്നില്ലെന്ന വാക്കുകളിൽ നിഴലിച്ചു നിൽ ക്കുന്നത് ഭയം തന്നെയാണ്.
കേരളത്തിന്റെ ഭരണചക്രത്തിന്റെ ക്രമം പരിശോധിച്ചാൽ ഒന്നിടവിട്ടുള്ള ഭരണകാലം ഇടതും വലതും മാറിമാറി ഭരിച്ചുതിരിച്ചു തീർക്കുകയായിരുന്നല്ലോ. എങ്ങനെ നോക്കിയാലും അടുത്ത ഭരണം പ്രതിപക്ഷത്തിന് എന്ന് ആശ്വസിച്ചു കഴിയുന്ന പ്രതിപക്ഷമായിരുന്നു എന്നും കേരളത്തിലുണ്ടായിരുന്നത്. എക്കാലത്തും കേരളത്തിലെ പ്രതിപക്ഷത്തിന്റെ ആശ്വാസവും ആശയും ഈ ഒന്നിടവിട്ട ഗതിമാറ്റമായിരുന്നല്ലോ. അതിനാൽത്തന്നെ പ്രതിപക്ഷത്തിന്റെ സർവാധികാരി അടുത്ത നിയുക്തമുഖ്യനെപ്പോലെയായിരുന്നു കഴിഞ്ഞിരുന്നത്. പ്രതിപക്ഷത്തിലെ പ്രമാണികളെല്ലാം അടുത്ത ഭരണകാലത്തെ മന്ത്രിമാരായും സചിവസ്ഥാനം ലഭിക്കാനിടയില്ലാത്ത നേതാക്കളെല്ലാം കേരഫെഡ്പോലെ പ്രീതിജനകമായ മഹാസ്ഥാപനങ്ങളുടെ തലവന്മാരായും ഭാവിച്ചാണ് കഴിയുന്നത്. കേരളത്തിലെ പൊലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഈയൊരു കണക്കുകൂട്ടലിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കേരളത്തിലെ പ്രതിപക്ഷമെന്നാൽ അടുത്ത ഭരണപക്ഷമെന്നാണ് എല്ലാവരും കരുതുന്നതും പെരുമാറുന്നതും. കൊതിയൂറുന്ന ഈ മനോഹര സഞ്ചാരക്രമത്തിന്റെ സുന്ദരമായ പാതയിൽ വിള്ളലുണ്ടാകാൻ പാടില്ലല്ലോ.
പുത്തൻ മുന്നണിയുണ്ടായാൽ രാഷ്ട്രീയനഷ്ടവും ഭരണനഷ്ടവും സംഭവിച്ചേക്കുമോ എന്നു വിചാരിച്ചു വിചാരിച്ചു കുഴങ്ങിയ മനസോടെയാണ് ഇരുമുന്നണികളുടെയും നേതാക്കൾ ദിവസങ്ങൾ തള്ളിനീക്കുന്നതെന്നു കാണാം. ഇതു മറച്ചുപിടിക്കുന്നതിനാണ് ഇനിയും യാഥാർത്ഥ്യമാകാത്ത ബിജെപി-എസ്എൻഡിപി മുന്നണിബന്ധത്തെ പരാമർശിച്ച് ഓരോന്നു പറയുന്നത്.
Leave a Reply
You must be logged in to post a comment.