Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ഇനി­യൊരു രാഷ്ട്രീ­യ­ശത്രു വരുമോ?

[വെട്ടി­പ്പുറം മുരളി]

തിരഞ്ഞെടുപ്പിൽ മത്സ­രി­ക്കുന്ന മുന്ന­ണി­ക­ളും പാർട്ടി­കളും എതി­രാ­ളി­കൾ ആരെന്നു നോക്കിയാണ് തന്ത്ര­ങ്ങളും കരു­നീ­ക്ക­ങ്ങളുംതയ്യാറാക്കുന്നത്. എതി­രാളിയുടെ ബ­ലം, മത­ം,ജാതി­, സമ്പ­ത്ത്, ബന്ധു­ബ­ലം, സ്വീകാ­ര്യത തുട­ങ്ങിയ ഒട്ടേറെ കാ­ര്യ­ങ്ങൾ പരി­ശോ­ധി­ക്കുക പതി­വാ­ണ്. കേര­ള­ത്തിലെ തിര­ഞ്ഞെ­ടു­പ്പു­ക­ളിൽ മുഖ്യ­ശത്രു ആരെന്ന് ചോദി­ക്കുന്ന പതിവ് മുമ്പ് ഉണ്ടാ­യി­രു­ന്നി­ല്ല. കാരണം രണ്ടേ രണ്ടു മുന്ന­ണി­കൾ മാത്രമേ കേരളം ഭരി­ച്ചി­ട്ടു­ള്ളൂ. മാറി­മാറി ഭരി­ച്ച്, ഭര­ണ­പ­ക്ഷവും പ്രതി­പ­ക്ഷ­വു­മായി കാലം കഴി­ക്കു­ക­യാ­യി­രുന്നു ഇട­തു-­വ­ല­തു­മു­ന്ന­ണി­കൾ. ഭര­ണ­ത്തി­ലേ­ക്കുള്ള ഈ കയ­റ്റി­റ­ക്ക­ത്തി­നി­ട­യിൽ രണ്ടു മുന്ന­ണി­കളും അഡ്ജ­സ്റ്റ്മെന്റു­കൾ നട­ത്തു­കയും പതി­വാ­ണ്. ചുരു­ക്ക­ത്തിൽ ഈ രണ്ടു മുന്ന­ണി­കൾക്കും എതി­രാ­ളി­കൾ ഉണ്ടാ­യി­രു­ന്നി­ല്ല, തിര­ഞ്ഞെ­ടു­പ്പിൽ ഇടതും വലതും എതിർസ്ഥ­നാർത്ഥി­ക­ളായി അവത­രി­ക്കും. പിന്നെ ഇരു കൂട്ടരും സഹ­ക­രി­ക്കും. ഓരോ തവണ ഭര­ണ­ത്തിലും പിന്നെ പ്രതി­പ­ക്ഷത്ത് വിശ്ര­മ­ത്തിലും ഒക്കെ­യായി ഇട­തു­വ­ലതു മുന്ന­ണി­കൾ അല്ല­ലി­ല്ലാതെ കഴി­യ­വേ­യാണ് ഭര­ണാ­വ­കാ­ശ­ത്തിനായി മൂന്നാ­മ­നായി ബിജെപി കട­ന്നു­വ­രു­ന്ന­ത്.
Vettippuram Murali

ബിജെ­പി­യുടെ കടന്നുവരവ് ഇരു­മു­ന്ന­ണി­ക­ളെയും നല്ല­തു­പോലെ പ്രയാ­സ­പ്പെ­ടു­ത്തു­ന്ന­തായി മന­സി­ലാ­ക്കാം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഖ്യശത്രു സിപിഎമ്മും എൽ ഡി എഫുമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുറന്നു പറ­ഞ്ഞ­‍ിരിക്കു­ന്നു. ഇതേ­വരെ ഇങ്ങ­നെ­തന്നെ ആയി­രു­ന്നല്ലോ, പിന്നെ എന്തേ ഇപ്പോൾ ഇങ്ങനെ പറ­യാൻ കാര­ണം. മറ്റാ­രെ­ങ്കിലും മുഖ്യ­ശത്രു സ്ഥാന­ത്തേക്കു കട­ന്നു­വ­രുമോ എന്ന ആശ­ങ്ക­യാണോ ഈ പ്രസ്താ­വ­നയ്ക്കു കാര­ണ­മെന്നു തോന്നി­പ്പോ­കും. അല്ലെ­ങ്കിൽ ഇതേ­വരെ ശത്രു­വാ­രെന്ന്പ്രത്യേ­കിച്ചു പറ­യേണ്ടി വന്നി­ട്ടി­ല്ല­ല്ലോ. ഇപ്പോൾ ഇങ്ങനെ പറ­യാൻ തുട­ങ്ങി­യ­തിനു പിന്നിൽ എന്തോ ഒരാ­ശങ്ക ഒളി­ഞ്ഞി­രി­ക്കു­ന്ന­തായി കാണാം.
മറു­പ­ക്ഷത്ത്, അതാ­യത്, ഇട­തു­പ­ക്ഷത്തും മുഖ്യ­ശത്രുവിനെകുറി­ച്ചുള്ള ശങ്ക ഉണ്ടാ­യി­രി­ക്കു­മോ? എന്താ­യാലും ഇട­തു­പക്ഷം മുഖ്യ­ശ­ത്രു­വായി കാണു­ന്നത് യു ഡി­എ­ഫിനെ ആയി­രി­ക്കു­മെ­ന്ന­തിൽ സംശ­യ­ത്തി­നി­ട­യി­ല്ല. ഇട­യിൽ ആരോ ശത്രു­വിന്റെ സ്ഥാനം അപ­ഹ­രി­ക്കാ­നെ­ത്തു­മെന്ന ആശങ്ക ഇരു­പ­ക്ഷ­ത്തി­നുമു­ണ്ടെന്നു തോന്നു­ന്നു. ആ ശത്രു ബിജെപി ആണെന്ന­തിൽ സംശ­യ­മി­ല്ല.
You might canada from generic viagra not have realized though, that male physical health is a very necessary part of a man and a woman depends on how successful their relations in the satisfactory love making. Make sure you go to your doctor levitra 20 mg go to this page and have to pay for expensive doctors visits. levitra prices canada So more quantity your body generates more will be the orgasm length. You can recommend best online viagra this cure to people under all age groups. കഴിഞ്ഞ തിര­ഞ്ഞെ­ടു­പ്പു­ക­ളിലും ബിജെപി ഇവി­ടു­ണ്ടാ­യി­രു­ന്നു. എന്നാൽ അവർ ഒരു മുന്ന­ണിക്കും ഭീഷണി ആയി­രു­ന്നി­ല്ല. ഒരു ചട­ങ്ങു­പോലെ തിര­ഞ്ഞെ­ടു­പ്പു­ക­ളിൽ മത്സ­രിക്കും. പിന്നീടു വിശ്ര­മി­ക്കും. ഉണ്ടാ­യി­രുന്ന കുറച്ചു വോട്ടു­കൾ ആർക്കെ­ങ്കിലും മറി­ച്ചു­കൊ­ടു­ത്തി­രുന്നോ എന്നതു മറ്റൊരു പ്രശ്നം. എന്നാൽ കാലം മാറി­യ­തോടെ ബിജെപി ഇരുമുന്ന­ണി­കൾക്കും ഭീഷ­ണി­യായി വള­ർന്നി­രി­ക്കു­ന്നു. അരു­വി­ത്തുറ ഉപ­തി­ര­ഞ്ഞെ­ടു­പ്പിൽ ബിജെപി കാര്യ­മായി വോട്ടു നേടി­യ­പ്പോഴും ഈ ആശങ്ക വള­രെ­യ­ധി­ക­മൊന്നും വളർന്നി­രു­ന്നി­ല്ല. അരു­വി­ത്തുറ ഒരു പ്രത്യേക സാഹ­ചര്യം അഥവാ അതു കോൺഗ്ര­സിന്റെ സിറ്റിംഗ് സീറ്റാ­യി­രുന്നു എന്നൊക്കെ പറഞ്ഞ് എല്ലാ­വരും മുഖം മിനു­ക്കി. ബിജെപി നേട്ട­മു­ണ്ടാ­ക്കി­യ­പ്പോഴും ആരും അതത്ര കാര്യ­മാ­ക്കി­യി­ല്ല. ഏതാനും ദിവ­സത്തെ ചാനൽ ചർച്ച­കൾക്കു ശേഷം അതും മറ­ഞ്ഞു. അപ്പോഴും ബിജെ­പിയെ എണ്ണ­പ്പെട്ട ഒരു ശത്രു­വായി ഇരുമുന്ന­ണി­കളും കണ­ക്കാ­ക്കി­യി­ല്ല.
എന്നാൽ പിന്നീട് ഒരു ഗ്രഹ­മാ­റ്റത്തിലെന്ന ­പോലെ കാര്യ­ങ്ങൾ കീഴ്മേൽ മറി­യു­ക­യാ­യി­രു­ന്നു. എസ്­എൻഡിപി ഇടംകണ്ണിട്ട്ബിജെ­പിയെ നോക്കി­യ­തോ­ടെ­യാണ് ഇരു മുന്ന­ണി­ക­ളിലും ആശങ്ക ഉയർന്നു­വ­ന്ന­ത്. എസ്­എൻഡി­പി­യുടെ മുതു­കിൽ ചവിട്ടി ബിജെപി മുക­ളി­ലേക്കു കയ­റു­മോ എന്ന വിചാ­ര­ത്തിൽ പെട്ട് മുന്ന­ണി­കൾ കുഴ­ങ്ങി. ഇട­തു­മു­ന്ന­ണി­യാ­കട്ടെ ഉറക്കം നഷ്ട­പ്പെട്ട അവ­സ്ഥ­യി­ലാ­യി­രു­ന്നു. എസ്­എൻഡി­പിക്കും അതിന്റെ നേതാവ് വെള്ളാ­പ്പള്ളി നടേ­ശ­നു­മെ­തിരെ എല്ലാം മറന്ന് അണി­നി­ര­ക്കുന്ന സിപിഎം നേതാക്കളെയും ജനം കണ്ടു. വൈകി­യാ­ണെ­ങ്കിലും യുഡി­എഫും ഇട­തു­മു­ന്ന­ണി­യോ­ടൊപ്പം അൽപ്പം അകലം പാലിച്ചു നിന്നു­കൊണ്ട് ബിജെ­പി­-­എ­സ്­എൻഡി­പി­ കൂട്ടു­കെ­ട്ടി­നെ­തിരെ മിണ്ടാൻ തുട­ങ്ങി. എസ്­എൻഡി­പി­-­ബി­ജെപി ബന്ധം യാഥാർത്ഥ്യ­മാ­യാൽ വോട്ടു­നി­ല­യിൽ മാറ്റ­മു­ണ്ടാ­കു­മെന്നു നേതാ­ക്കൾ കണ­ക്കു­കൂ­ട്ടു­ന്ന­താണ് ആശ­ങ്ക­കൾക്കു കാര­ണം. അങ്ങ­നെ­യെ­ങ്കിൽ ഇരു മുന്ന­ണി­ക­ളു­ടെയും മോഹ­ങ്ങൾക്കു മൂക്കു­ക­യർ വീഴും. മറ്റൊരു ശത്രു വരി­ക­യെ­ന്നാൽ മത്സ­ര­രം­ഗത്ത് ഒരാൾ കൂടി വരി­ക­യെ­ന്ന­‍ാണ്.
ഇതേ­വരെ മൂന്നാ­മ­തൊ­രാൾ എന്നത് ഒരു തമാ­ശ­യാ­യി­രു­ന്നു. വർഷ­ങ്ങ­ളായി ബിജെപി സംസ്ഥാ­നത്തു പ്രവർത്തി­ക്കു­കയും തിര­ഞ്ഞെ­ടു­പ്പിൽ മത്സ­രി­ക്കു­കയും ചെയ്തി­രു­ന്നെ­ങ്കിലും അവരെ മുഖ്യ­ശത്രു പോയിട്ട് ഒരു സാദാ ശത്രു­വായി പോലും ആരും ഗൗനി­ച്ചി­രു­ന്നി­ല്ല. എന്നാൽ ഇപ്പോൾ അവ­രുടെ രാശി­യിൽ ഗ്രഹ­മാറ്റം ഉണ്ടാ­യി­രി­ക്കു­ന്നു. ബിജെ­പിക്ക് അനു­കൂ­ല­മായി എസ്­എൻഡിപി സഞ്ച­രി­ച്ചെ­ത്തി­യി­രി­ക്കു­ന്നു. ഈ മാറ്റം ബിജെ­പിക്കു ലാഭം ഉണ്ടാ­കാനുള്ള സാധ്യ­ത­യുണ്ടാ­ക്കു­ന്ന­തായി ഇട­തു-വല­തു­മുന്നണികൾ വില­യി­രുത്തി ഭയ­ക്കു­ന്നു. ഭയ­ക്കാ­തി­രി­ക്കുമോ ഇതേ­വരെ അനു­ഭ­വി­ച്ചു­പോ­ന്നി­രുന്ന അധി­കാ­ര­സ്ഥാ­ന­ത്തേക്കു മറ്റൊ­രാൾ കയ­റി­യി­രിക്കുമോ­യെന്ന മഹാശങ്ക. അതത്ര ചെറു‍ാ­യി­രി­ക്കു­ക­യി­ല്ല­ല്ലോ. ഇതേ­വരെ ഇരു­പ­ക്ഷവും മാറി­മാറി ഭരി­ച്ചു­വാ­ഴു­ക­യാ­യി­രു­ന്ന­ല്ലോ. ചില ദുഷ്ട­വി­ചാ­ര­ക്കാർ പറ­യു­ന്ന­തു­പോലെ അഡ്ജ­സ്റ്റ്മെന്റ്സമ­രവും ഭര­ണവും അങ്ങനെ ദശാ­ബ്ദ­ങ്ങ­ളായി കൊഴു­ത്തു­കൊ­ഴുത്തു മുന്നേ­റ­വേ­യാണ് ഈ അധി­കാ­ര­ക്ക­സേ­ര­യി­ലേക്കുള്ള മത്സ­ര­ത്തിൽ ബിജെപി കട­ന്നു­വ­രു­ന്ന­ത്.
തദ്ദേ­ശ­തി­ര­ഞ്ഞെ­ടു­പ്പിലും നിയ­മ­സഭാ തിര­ഞ്ഞെ­ടു­പ്പിലും ബിജെപി എന്തു നേടുമെന്നു രാഷ്ട്രീ­യ­കേ­രളം ഉറ്റു­നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. നാട്ടിലെ പുത്തൻ ബാന്ധ­വ­ങ്ങളും കേന്ദ്ര­ബ­ലവും മുത­ലാക്കി അവർ നേട്ട­മു­ണ്ടാ­ക്കി­യാൽ തങ്ങ­ളുടെ അവ­സരത്തിനു മേൽ കരി­നി­ഴൽ വീഴു­മെ­ന്നാണ് ഇരു­മു­ന്ന­ണി­കളും പേടി­ക്കു­ന്ന­ത്. എങ്കിലും ഈ പേടി മറ­ച്ചു­പി­ടി­ച്ചാണ് ഇരു­മു­ന്ന­ണി­യു­ടെയും നേതാ­ക്കൾ ഈ ബാന്ധ­വ­ത്തെ­ക്കു­റിച്ചു സംസാ­രി­ക്കു­ന്ന­ത്. ഇരു­മു­ന്ന­ണി­കളുടെയും അഭി­പ്രായം പരി­ശോ­ധി­ച്ചു നോക്കി­യാൽ എസ്­എൻഡി­പി­-­ബി­ജെപി കൂട്ടു­കെട്ട് തെര­ഞ്ഞെ­ടു­പ്പിൽ പ്രത്യേ­കിച്ച് ഒരു ചല­നവും ഉണ്ടാ­ക്കു­ക­യി­ല്ല. ബിജെ­പിയെ ഒരു എതി­രാ­ളി­യാ­യിപ്പോലും ഇട­തു­-­വ­ല­തു­മു­ന്ന­ണി­കൾ കണ­ക്കാ­ക്കു­ന്നി­ല്ല. അങ്ങനെ നിസാ­രമെന്നു കരു­തുന്ന ഒരു ശത്രു­വിനെയാണ് ഇരു മുന്ന­ണി­കളും കൂടി ഭയ­ക്കു­ന്ന­ത്. ഭയ­ക്കു­ന്നി­ല്ലെന്ന വാക്കു­ക­ളിൽ നിഴ­ലിച്ചു നിൽ ക്കു­ന്നത് ഭയം തന്നെ­യാ­ണ്.
കേര­ള­ത്തിന്റെ ഭര­ണചക്രത്തിന്റെ ­ക്രമം പരി­ശോ­ധി­ച്ചാൽ ഒന്നി­ട­വിട്ടുള്ള ഭര­ണ­കാലം ഇടതും വലതും മാറി­മാറി ഭരിച്ചുതിരിച്ചു തീർക്കു­ക­യാ­യി­രു­ന്ന­ല്ലോ. എങ്ങനെ നോക്കി­യാലും അടുത്ത ഭരണം പ്രതി­പ­ക്ഷ­ത്തിന് എന്ന് ആശ്വ­സിച്ചു കഴി­യുന്ന പ്രതി­പ­ക്ഷ­മാ­യി­രുന്നു എന്നും കേര­ള­ത്തി­ലു­ണ്ടാ­യി­രു­ന്ന­ത്. എക്കാ­ലത്തും കേര­ള­ത്തിലെ പ്രതി­പ­ക്ഷ­ത്തിന്റെ ആശ്വാ­സവും ആശയും ഈ ഒന്നി­ട­വിട്ട ഗതി­മാ­റ്റ­മാ­യി­രു­ന്ന­ല്ലോ. അതി­നാൽത്തന്നെ പ്രതി­പ­ക്ഷ­ത്തിന്റെ സർവാ­ധി­കാരി അടുത്ത നിയു­ക്ത­മു­ഖ്യ­നെ­പ്പോ­ലെ­യാ­യി­രുന്നു കഴി­ഞ്ഞി­രു­ന്ന­ത്. പ്രതി­പ­ക്ഷ­ത്തിലെ പ്രമാ­ണി­ക­ളെല്ലാം അടുത്ത ഭര­ണ­കാ­ലത്തെ മന്ത്രി­മാ­രായും സചി­വ­സ്ഥാനം ലഭി­ക്കാ­നിട­യില്ലാത്ത നേ­താ­ക്ക­ളെല്ലാം കേര­ഫെഡ്പോലെ പ്രീതി­ജ­ന­ക­മായ മഹാസ്ഥാപ­ന­ങ്ങ­ളുടെ തല­വന്മാരായും ഭാവി­ച്ചാണ് കഴി­യു­ന്ന­ത്. കേര­ള­ത്തിലെ പൊലീസ് ഉൾപ്പെ­ടെ­യുള്ള ഉദ്യോ­ഗ­സ്ഥരും ഈയൊരു കണ­ക്കു­കൂ­ട്ട­ലി­ലാണ് കാര്യ­ങ്ങൾ കൈകാര്യം ചെയ്യു­ന്ന­ത്. കേര­ള­ത്തിലെ പ്രതി­പക്ഷമെന്നാൽ അടുത്ത ഭര­ണ­പ­ക്ഷ­മെ­ന്നാണ് എല്ലാ­വരും കരുതുന്നതും പെരു­മാ­റു­ന്ന­തും. ­കൊതി­യൂ­റുന്ന ഈ മനോ­ഹര സഞ്ചാ­ര­ക്ര­മ­ത്തിന്റെ സുന്ദ­ര­മായ പാത­യിൽ വിള്ള­ലു­ണ്ടാ­കാൻ പാടി­ല്ല­ല്ലോ.
പുത്തൻ മുന്ന­ണി­യു­ണ്ടാ­യാൽ രാഷ്ട്രീയനഷ്ടവും ഭര­ണ­ന­ഷ്ടവും സംഭ­വി­ച്ചേക്കു­മോ എന്നു വിചാ­രിച്ചു വിചാ­രിച്ചു കുഴ­ങ്ങിയ മന­സോടെയാണ് ഇരു­മു­ന്ന­ണി­കളുടെയും നേതാ­ക്കൾ ദിവ­സ­ങ്ങൾ തള്ളി­നീ­ക്കു­ന്ന­തെന്നു കാണാം. ഇതു മറ­ച്ചു­പി­ടി­ക്കു­ന്ന­തി­നാണ് ഇനിയും യാഥാർത്ഥ്യ­മാ­കാത്ത ബിജെ­പി­-­എ­സ്­എൻഡിപി മുന്നണിബന്ധത്തെ പരാ­മർശിച്ച് ഓ­രോന്നു പറയുന്നത്.

Tagged as: ,

Categorised in: Articles, News

Leave a Reply